LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എണ്ണവില കുത്തനെ താഴോട്ട്

ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ താഴോട്ടു പോയി. ബാരലിന് 31.02 ഡോളറായാണ് വിലയിടിഞ്ഞത്. 45- ഡോളറായിരുന്ന ബാരല്‍ ക്രൂഡോയില്‍ വിലയില്‍  ഒറ്റയടിക്ക് 14- ഡോളറിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് 29- വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ്.1991-ലെ ഗള്‍ഫ് യുദ്ധകാലത്താണ് ഇതിനു സമാനമായ ഇടിവ് ക്രൂഡോയില്‍ വിലയില്‍ രേഖപ്പെടുത്തിയത്.

റഷ്യയും സൌദിയും തമ്മിലുള്ള വ്യാപാര കിടമത്സരമാണ് കൊറോണക്ക് പുറമേ ഇത്രയും ഭീമമായ വിലയിടിവിന് കാരണമായത്. എണ്ണ കയറ്റുമതി രാജ്യങ്ങളായ ഒപെക് ഉത്പാദനം കുറയ്ക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ ആവശ്യം ചെവിക്കൊള്ളാന്‍ വ്ലാദിമിര്‍ പുട്ടിന്‍ തയ്യാറാവാതിരുന്നതാണ് സൌദിയുടെ പ്രകോപനത്തിന് കാരണമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. സൌദി ഏകപക്ഷീയമായി ബാരലിനുമേല്‍ 8-ഡോളറാണ് കുറച്ചത്.

കൊറോണയുടെ പശ്ചാത്തലത്തിലാണ് ഒപെക് രാജ്യങ്ങള്‍ എണ്ണവില കുറയ്ക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടത്. ഇതിനു തയ്യാറാവാതിരുന്ന റഷ്യയോടുള്ള പ്രതികാര നടപടി അമേരിക്കയെയും പ്രതികൂലമായി ബാധിക്കും. അവരുടെ ഷെയ്ല്‍ ഗ്യാസ് ഉത്‌പാദനത്തിന് ചെലവ് കൂടുതലായാതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോഴത്തെ വിലയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവര്‍ക്ക് സാധിക്കില്ല.

ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവും വ്യാപാര കിടമല്‍സരവും തുടര്‍ന്നാല്‍ ക്രൂഡോയില്‍ വിലയില്‍ ഇനിയും ഇടിവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ബാരല്‍ ക്രൂഡോയില്‍ വില 20-ഡോളറില്‍ വരെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിലയിരുത്തല്‍.  

Contact the author

web desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More