വടകര നിയമസഭാ മണ്ഡലത്തിൽ കെ.കെ രമ മത്സരിച്ചാൽ ആര്‍എംപിയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ. കെ. രമ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍എംപിയിലെ നീക്കങ്ങള്‍. എന്നാൽ കോൺഗ്രസ് പരസ്യമായി പിന്തുണ അറിയിച്ച സാഹചര്യത്തിൽ രമ മത്സരിച്ചേക്കുമെന്നാണ് സൂചന.
ഇന്നോ നാളെയോ ആര്‍എംപി ഔദ്യോഗികമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ആര്‍എംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ തവണ കെ.കെ രമ ഒറ്റയ്ക്ക് നിന്നപ്പോള്‍ 20,504 വോട്ട് നേടിയിരുന്നു.
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച ഡല്‍ഹിയില്‍ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേമം ഉള്‍പ്പെടെ 10 സീറ്റുകള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അക്കാര്യത്തില്‍ക്കൂടി തീരുമാനം ഉണ്ടായശേഷമാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.