തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കിയത്. ഇതനുസരിച്ച് കൊവിഡ് പ്രോടോകോള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അനുമതി നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും ഇത്തരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്താം. ഇതുസംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി. പി. ജോയി ഉത്തരവ് പുറപ്പെടുവിച്ചു.
അവശ്യ സാധന ദൌര്‍ലഭ്യം പരിഹരിക്കാന്‍ സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് വകുപ്പ്, മത്സ്യഫെഡ്, മില്‍മ, ഹോര്‍ട്ടി കോര്‍പ്പ്, കെപ്കോ തുടങ്ങിയ സ്ഥാപനങ്ങള്‍ സംയുക്ത ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തി. മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തിരക്ക് ഒഴിവാക്കാനായി ടേക്ക് എവെ, ഹോം ഡെലിവെറി സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സ്ഥാപനങ്ങള്‍ ഡോര്‍ ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കനം
കൊവിഡ് വ്യാപനം തടയുന്നതിന് കൊവിഡ് പ്രോടോകോള്‍ ശക്തമാക്കി. ഇതനുസരിച്ച് ഹോട്ടലുകൾ, റസ്സോറന്റ്, സിനിമ തിയറ്റർ എന്നിവിടങ്ങളിൽ അൻപത് ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. സ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കേന്ദ്രീകൃത എയർ കണ്ടീഷൻ സംവിധാനമുള്ള സ്ഥലങ്ങളിൽ (മാൾ, തിയറ്റർ, ഓഡിറ്റോറിയം) പ്രവേശനം നിയന്ത്രിക്കുകയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും പ്രവേശന കവാടങ്ങളിൽ തെർമൽ സ്‌കാനിംഗ് ഏർപ്പെടുത്തുകയും വേണം.
കച്ചവട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും രാത്രി ഒൻപത് മണി വരെ പ്രവർത്തിക്കാം. കച്ചവട സ്ഥാപനങ്ങൾ നടത്തുന്ന ഷോപ്പിംഗ് മേളകളും മെഗാ സെയിലുകളും രണ്ട് ആഴ്ചത്തെക്കോ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെയോ മാറ്റിവയ്ക്കണം. ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. മോട്ടോർ വാഹന വകുപ്പ് ഇത് ഉറപ്പാക്കും. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി യോഗങ്ങൾ പരമാവധി ഓൺലൈനിലൂടെയാക്കാനും നിർദ്ദേശമുണ്ട്.