ഉടുമ്പൻചോലയിൽ മന്ത്രി എം. എം. മണി വന്‍ ഭൂരിപക്ഷത്തിലേക്ക്. ഉടുമ്പന്‍ചോല. കരുണാപുരം, നെടുങ്കണ്ടം, പാമ്പടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, വണ്ടന്‍മേട്, ഇരട്ടയാര്‍ തുടങ്ങി പത്ത് പഞ്ചായത്തുകളിലും മണിയാണ് ലീഡ് ചെയ്യുന്നത്. മണി ജയിച്ചാല്‍ തല മുണ്ഡനം ചെയ്യുമെന്ന് എതിര്‍ സ്ഥാനാര്‍ഥി ഇ. എം. അഗസ്തി പ്രഖ്യാപിച്ചിരുന്നു. തോല്‍വി ഉറപ്പായതോടെ നാളെത്തന്നെ തല മൊട്ടയടിക്കുമെന്ന് അഗസ്തി പറഞ്ഞു.
1967ന് ശേഷം കേരള കോണ്‍ഗ്രസ് നാല് തവണയും സിപിഎം അഞ്ച് തവണയും സിപിഐയും കോണ്‍ഗ്രസും രണ്ടുതവണ വീതവും മണ്ഡലത്തിൽ ജയിച്ചിട്ടുണ്ട്. ഇ. എം. അഗസ്തി 1991ലും 1996ലും മണ്ഡലത്തിൽ നിന്നും ജയിച്ചിരുന്നു.
എം. എം. മണി വിജയിക്കുമെന്ന എക്സിറ്റ് പോള്‍ സര്‍വ്വേകളോട് പ്രതികരിക്കവെയായിരുന്നു ഇ. എം. അഗസ്തി തല മുണ്ഡനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. 'ചാനൽ സർവേകളിൽ വിശ്വാസികളല്ല. മണി ജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യും. മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും' അഗസ്തി ചോദിച്ചിരുന്നു.