ഡല്‍ഹി: കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 3.26 ലക്ഷം പുതിയ കൊവിഡ് കേസുകളും, 3,980 മരണങ്ങളുമാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 2.62 ലക്ഷം ആളുകളാണ്.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 36.7 ലക്ഷം ആളുകളാണ് ചികല്‍സയില്‍ കഴിയുന്നത്. അതേസമയം ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗോവയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെട്ടിരിക്കുന്നത് 49 കൊവിഡ് രോഗികളാണ്.
ഡല്‍ഹിയില്‍ 4 ആഴ്ച്ചകളിലായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണ്‍ മൂലം കൊവിഡ് വ്യാപനത്തില്‍ കുറവുള്ളതായി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 10 ന് ശേഷം ആദ്യമായിട്ടാണ് 10,000 കുറവ് രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 8,506 ആളുകള്‍ക്കാണ് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. പക്ഷെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അതെ സാഹചര്യത്തില്‍ തുടരുകയാണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 37,656 പേര്‍ക്കാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 34694 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് മെയ് 23 വരെ ലോക്ക് ഡൌണ്‍ നീട്ടുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ 2.43 കോടി പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 2.04 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 36.73 ലക്ഷം പേരു മാത്രമാണ് ചികിൽസയിലുള്ളത്. അതേസമയം, 18,04,57,579 പേർ ഇതുവരെ വാക്സീൻ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ട്.