LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുതിയ നേതാക്കളെ കൈപിടിച്ചുയര്‍ത്തും; പഴയവര്‍ അനുഗ്രഹിക്കണം - വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ പുതിയ തലമുറനേതാക്കളിലാണ് തന്‍റെ പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.അവര്‍ നേതൃത്വത്തിലേക്ക് വരണം. ''പുതുതലമുറ നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ട്. ജനങ്ങള്‍ക്ക് പ്രതീക്ഷയുള്ള അവരില്‍ തന്നെയാണ് എന്റെയും പ്രതീക്ഷ"- വിഡി സതീശന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ പഴയ തലമുറയെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തിക്കൊണ്ട് പാര്‍ട്ടിക്കകത്തൊരു തലമുറമാറ്റം അസാധ്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ കാലത്ത് രണ്ടാംനിരയിലും മൂന്നാംനിരയിലും നിന്നിരുന്ന നേതാക്കള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരണം. ഉയര്‍ന്നുവരും. ആര്‍ക്കും ഒരു സംശയവും വേണ്ട.

പുതുതലമുറ നേതാക്കന്മാരെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ ജനങ്ങളുമായി മികച്ച ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. അവരെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടു വരിക എന്നത് തന്‍റെ ചുമതലയാണെന്നും പഴയവരുടെ അനുഗ്രഹം അക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും വിഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ ബിജെപിയെ തടഞ്ഞത് യു ഡി എഫ് 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തടഞ്ഞത് യുഡിഎഫ് ആണ് എന്ന് പ്രതിപക്ഷ നേതാവ് അഭിമുഖത്തില്‍ പറഞ്ഞു. മഞ്ചേശ്വരത്തും, പാലക്കാട്ടും ബിജെപി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥികളാണ്. നേമത്ത് മാത്രമാണ് സിപിഎമ്മിലെ വി ശിവന്‍ കുട്ടി ജയിച്ചത്. അതാകട്ടെ കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് മാത്രമാണ്. അതായത് ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്ന എല്ലാ മണ്ഡലങ്ങളിലും അവരെ തോല്‍പ്പിച്ചത് യുഡിഎഫ് ആണ് എന്ന് നിസ്സംശയം പറയാം.

ആര്‍ എസ് എസ് ഇടതുപക്ഷത്തെ വിജയിപ്പിക്കാനാണ് രംഗത്തെത്തിയത്. കാരണം അവരുടെ ലക്‌ഷ്യം കോണ്‍ഗ്രസ് മുക്തഭാരതമാണ്. ബിജെപി കോണ്‍ഗ്രസ്സിന് വോട്ടുചെയ്തു എന്ന് ആരോപിച്ച മുഖ്യമന്ത്രി അതിന്റെ കണക്ക് അവതരിപ്പിച്ചു. എന്നാല്‍ പറഞ്ഞുവന്നപ്പം കാര്യങ്ങള്‍ നേരെ തിരിഞ്ഞു. വാദി പ്രതിയായി. 

പരാജയം ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് 

പരാജയത്തെ സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ ഞങ്ങള്‍ക്കുണ്ട്‌. പരാജയം ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പാണ്. അത് ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകും. ഒരു പാര്‍ട്ടിക്ക് ജയം നല്‍കുമ്പോള്‍ മറ്റൊരു പാര്‍ട്ടിക്ക് ജനം പരാജയം നല്‍കും. അത് ചില മുന്നറിയിപ്പുകള്‍ നല്‍കലാണ്. അതേകുറിച്ചുള്ള വിശദമായ പഠനത്തിലൂടെ മാത്രമേ വ്യക്തത കൈവരൂ. അതിനുള്ള ശ്രമങ്ങളും യോഗങ്ങളും കൊവിഡ് സാഹചര്യം മൂലമാണ് നീണ്ടുപോകുന്നത്. വിലയിരുത്തല്‍ പൂര്‍ത്തിയാകുമ്പോള്‍ ഞങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ട് എന്നാണ് ബോധ്യപ്പെടുന്നതെങ്കില്‍ അത് തിരുത്തി ഞങ്ങള്‍ മുന്നോട്ടുപോകും - വിഡി സതീശന്‍ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More