തിരുവിതാംകൂറില്‍ മാത്രം 1.67 ലക്ഷം അടിമകളുണ്ടായിരുന്ന 1880-കളിലാണ് അയ്യങ്കാളി എന്ന ചെറുപ്പക്കാരന്‍ പോരാട്ടത്തിന്റെ പാതയിലേക്ക് കടന്നുവരുന്നത്.
ജാതിഭേദങ്ങളിലും സാമൂഹിക പുറം തള്ളലുകൾ നിർമ്മിച്ച മേൽ -കീഴ് ബോധ്യങ്ങളിലും നിലനിന്ന ജാതിമലയാളരെ മലയാളി സമൂഹമാക്കിമാറ്റി, ആധുനിക പൗരസമൂഹമാക്കി പരിവർത്തി പ്പിക്കുന്നതിന് അയ്യങ്കാളിയുടെ ഇടപെടലുകൾ നിർണ്ണായക പങ്കുവഹിച്ചു.
അധസ്ഥിതർക്ക് അറിവും തൊഴിലും സമ്പത്തും നിഷേധിച്ച, പട്ടിയും പൂച്ചയും നടന്നു പോകുന്ന വഴികളിലൂടെ ജാതിയിൽ താണവനായത് കൊണ്ട് മാത്രം സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച അധികാര വ്യവസ്ഥക്കെതിരായ പോരാട്ടമാണ് അയ്യൻകാളിയുടെ ജീവിതം.