ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടം ആരംഭിച്ചിട്ടേയുള്ളൂ. എന്നാല്‍ സിപിഎം 3 വര്‍ഷമായി ബിജെപിക്കെതിരെ പോരാടുകയാണ്. ഇപ്പോൾ ബിജെപി ഒരു ഫാസിസ്റ്റ് ശക്തിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചറിയുന്നുണ്ട്. മുമ്പ് ത്രിപുരയിൽ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും അവരുടെ നേതാക്കളെല്ലാം ബിജെപിയിൽ ചേർന്നു.
കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാനല്ല പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുത്തത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ജനങ്ങളുടെ അവകാശം പുനസ്ഥാപിക്കണമെന്നാണ് യോഗത്തിൽ പങ്കെടുത്ത പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടതെന്ന് മുതിർന്ന സിപിഎം നേതാവ് പറഞ്ഞു..