അവിഹിത സ്വത്ത് സമ്പാദനക്കേസില്‍ ഏറ്റവും ഒടുവില്‍ ജയില്‍ മോചിതനാകുന്ന വ്യക്തിയാണ് സുധാകരന്‍. ശശികലക്ക് പുറമേ ബന്ധുവായ ഇളവരശിയും ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കൂടാതെ 10 കോടി രൂപ വീതം ഇവര്‍ പിഴയടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിഴ അടക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ സുധാകരന്‍ ഒരു വര്‍ഷം കൂടെ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു.
ജയലളിതയുടെ മരണശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് എഐഡിഎംകെ നേരിടുന്നത്. പിഴ അടച്ചാല്‍ 2021 ജനുവരിയില്‍ ശശികല ജയില്‍ മോചിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ ഫെബ്രുവരി 27 ന് ജയില്‍ മോചിതയാകും. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്നും തനിക്ക് താക്കോല്‍സ്ഥാനം വേണമെന്നുമാണ് ദിനകരന്റെ അവകാശവാദം.ബി ജെ പി യുടെ മധ്യസ്ഥതയിലാണ് തിരകിട്ട ലയന നീക്കങ്ങള്‍ നടക്കുന്നത് .