സംഭവം വിവാദമായതോടെ മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു. നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഒരാളാണ് കട്ടൗട്ട് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടെയല്ല കട്ടൗട്ട് കൊണ്ടുവന്നത് എന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.