പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപെടുന്നതിന്‍റെ ഭാഗമായി നവജ്യോത് സിങ് സിദ്ദുവിനെ പിസിസി മേധാവിയായി തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി തുടരും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഹൈക്കമാന്റിന്‍റെ ഇടപെടല്‍. പിസിസി മേധാവിയായി നവജ്യോത് സിങ് സിദ്ദുവിനെ കൂടാതെ ഹിന്ദു, ദലിത് സമുദായങ്ങളിൽ നിന്നുള്ള രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും ഉണ്ടാകും.
പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായി മന്ത്രി സഭയിലും മാറ്റങ്ങള്‍ വരുത്തുവാനുള്ള സാധ്യതയുണ്ട്. ചരഞ്ജിത് ചാന്നി, ഗുർപ്രീത് കംഗർ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിയമസഭാ സ്പീക്കർ റാണ കെ. പി. സിംഗ്, എംഎൽഎ, ദലിത് നേതാവ് രാജ്കുമാർ വർക്ക എന്നിവരാണ് പുതിയതായി മന്ത്രി സഭയിലെത്താന്‍ സാധ്യത.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിദ്ദുവും അമരീന്ദർ സിങ്ങും തമ്മിലുള്ള പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടുമെന്ന് പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരിഷ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം സിദ്ധുവാണ് സംസ്ഥാനത്തിന്റെ ഭാവി. തീരുമാനമെടുക്കുമ്പോഴും, എന്തെങ്കിലും സംസാരിക്കുമ്പോഴും അദ്ദേഹം ഇത് മനസ്സിൽ സൂക്ഷിക്കണമെന്നും ഹരിഷ് കൂട്ടിച്ചേര്‍ത്തു.