മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ശില്‍പ്പാ ഷെട്ടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ലാപ്ടോപ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുകയും ചില മൊബൈൽ ആപ്ലിക്കേഷനുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നാരോപിച്ച് ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവും, വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
രാജ് കുന്ദ്രയുടെ ബിസിനസ്സില്‍ ശില്‍പ ഷെട്ടിക്ക് പങ്കുണ്ടോയെന്നാണ് പോലീസ് കൂടുതലായും ചോദിച്ചറിഞ്ഞത്. അതോടൊപ്പം രാജ് കുന്ദ്രയുടെ അറസ്റ്റിനോടനുബന്ധിച്ച് ശില്‍പ്പാ ഷെട്ടി വിയാൻ ഇൻഡസ്ട്രീസിൽ നിന്ന് രാജി വെച്ചിരുന്നു. ഇതിന്‍റെ കാരണവും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. രാജ് കുന്ദ്രയുടെ അശ്ലീല വീഡിയോ നിര്‍മ്മാണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ്പാ ഷെട്ടി പോലീസിനോട് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ് കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം കഴിഞ്ഞ ദിവസം ശില്‍പ്പാ ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരുന്നു. അമേരിക്കന്‍ എഴുത്തുകാരന്‍ ജെയിംസ് തര്‍ബറിന്റെ പുസ്തകത്തിലെ ഒരു പേജാണ് ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'കഴിഞ്ഞ കാലത്തെ ദേഷ്യത്തോടെയും വരുംകാലത്തെ ഭയത്തോടെയുമല്ല ജാഗ്രതയോടെയാണ് നോക്കിക്കാണേണ്ടത്' എന്നായിരുന്നു പേജിലെ ആദ്യ വാചകം. ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ ഭാഗ്യവതിയാണെന്നറിഞ്ഞുകൊണ്ട് തന്നെ ദീര്‍ഘനിശ്വാസമെടുക്കുന്നു. മുന്‍പും പല വെല്ലുവിളികളെയും അതിജീവിച്ചിട്ടുണ്ട്. ഭാവിയിലുണ്ടാകാവുന്ന വെല്ലുവിളികളെയും അതിജീവിക്കും ഇന്നത്തെ എന്റെ ജീവിതം ജീവിക്കാന്‍ അതൊന്നും തന്നെ തടസമാവുന്നില്ലയെന്നും ശില്‍പ്പാ ഷെട്ടി ഷെയര്‍ ചെയ്ത പോസ്റ്റിലുണ്ട്.