തിരുവനന്തപുരം: സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജിവെച്ചേ മതിയാകുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. സുപ്രീംകോടതിയുടേത് ചരിത്ര വിധിയാണ്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനാധിപത്യ രീതിയിലുള്ള എല്ലാ സമര രീതിയിലും പ്രതിഷേധിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ എംഎല്‍എമാരുടെ ക്രിമിനല്‍ കുറ്റത്തിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തില്‍ മന്ത്രിയെങ്കിലും രാജി വെക്കണം. നിയമസഭയില്‍ ഒരു നിമിഷം പോലും തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അപ്പീല്‍ പോയത് ജനങ്ങളുടെ പണമുപയോഗിച്ചാണ്. അതിനാല്‍ പണം ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. ഇത് സംബന്ധിച്ച് ജനങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥാനാണെന്നും സുധാകരന്‍ പറഞ്ഞു.
നിയമസഭാ കയ്യാങ്കളികേസില്‍ പ്രതികള്‍ക്ക് മാപ്പില്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുധാകരന്‍റെ പ്രതികരണം. എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും, ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് കോടതിയുടെ വിധി. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി. കേസ് പിൻവലിക്കുന്നത് ക്രിമിനൽ നിയമത്തിൽ നിന്ന് പ്രതികൾക്ക് ഇളവു നൽകാൻ ഇട വരുത്തുമെന്നും, സംസ്ഥാന നിയമസഭയിൽ പൊതുജനം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. മന്ത്രി വി. ശിവന്‍കുട്ടി, കെ. ടി. ജലീല്‍, ഇ. പി. ജയരാജൻ, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവൻ, കെ. അജിത്ത് എന്നിവരാണ് വിചാരണ നേരിടേണ്ടത്.