LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു:  കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടക രാജ്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്  ലോട്ട് സത്യപ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.  കര്‍ണാടകയുടെ 23-ാമത് മുഖ്യമന്ത്രിയാണ് ബസവരാജ് ബൊമ്മൈ. സത്യപ്രതിജ്ഞയ്ക്കുമുന്‍പ് അദ്ദേഹം ബിജെപി കേന്ദ്രനിരീക്ഷകന്‍ ധര്‍മ്മേന്ദ്ര പ്രധാനെയും അരുണ്‍ സിംഗിനെയും സന്ദര്‍ശിച്ചിരുന്നു. ഇന്ന് തന്നെ മന്ത്രിസഭാ യോഗം ചേരുമെന്നും കൊവിഡ്, വെളളപ്പൊക്ക ഭീഷണി തുടങ്ങി സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

ലിംഗായത്ത് നേതാവും യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ് ബസവരാജ് ബൊമ്മൈ. ഇദ്ദേഹത്തിന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചതും യെദ്യൂരപ്പയാണ്. യെദ്യൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ആര്‍. എസ് ബൊമ്മൈയുടെ മകനാണ് ബസവരാജ് ബൊമ്മൈ. ജനതാദള്‍ നേതാവായാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. എച്ച് ഡി ദേവഗൗഡ, രാമകൃഷ്ണ ഹെഗ്‌ഡെ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനതാദള്‍ യുണൈറ്റഡ് വിട്ട് 2008-ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുധധാരിയായ ബൊമ്മൈ 1998-ലും 2004-ലും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹവേരി ജില്ലയിലെ ഷിവാഗോണില്‍ നിന്ന് രണ്ട് തവണ എംഎല്‍സിയും മൂന്ന് തവണ എംഎല്‍എയുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജലസേചനം, സഹകരണം, നിയമം, പാര്‍ലമെന്ററി തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയായിടുന്നു യെദ്യൂരപ്പയുടെ രാജി പ്രഖ്യാപനം.  സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷച്ചടങ്ങില്‍ വികാരാധീനനായാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. നാലുതവണ കര്‍ണാടക മുഖ്യമന്ത്രിയായ ആളാണ് യെദ്യൂരപ്പ എന്നാല്‍ നാലുതവണയും അദ്ദേഹത്തിന് തന്റെ കാലാവധി പൂര്‍ത്തീകരിക്കാനായില്ല.. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച്ചയും  അഴിമതി ആരോപണങ്ങളും മകന്‍ ഭരണത്തിലിടപെടുന്നതുമെല്ലാം യെദ്യൂരപ്പയ്‌ക്കെതിരായ നീക്കത്തിനു കാരണമായി. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More