മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയയും നടിയുമായ ശില്പ ഷെട്ടി മാനനഷ്ടക്കേസുമായി ബോംബെ കോടതിയില്‍. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിനു ശേഷം സോഷ്യൽ മീഡിയയിലും വെബ്‌സൈറ്റുകളിലും വരുന്ന വ്യാജ വാര്‍ത്തകള്‍ തന്‍റെ അന്തസിനെ കളങ്കപ്പെടുത്തുന്നുവെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ 25 കോടി നഷ്ടപരിഹാരവും ശില്പ ഷെട്ടി ആവശ്യപെട്ടു.
രാജ് കുന്ദ്ര അറ്റസ്റ്റിലായതിന് പിന്നാലെ ശില്പ ഷെട്ടിയുടെ പേരില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് തന്‍റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് നടി കേസ് നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ശില്‍പയുടെ ഹര്‍ജിയില്‍ പറയുന്നത്.
ശില്‍പ്പാ ഷെട്ടിക്ക് അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ബന്ധമില്ലെന്നും അവരെ ഇനി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ശില്‍പ്പാ ഷെട്ടി നിരപരാധിയാണ് അവര്‍ക്ക് കേസിലുള്‍പ്പെട്ട വിഷയങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് രാജ് കുന്ദ്രയും കോടതിയില്‍ പറഞ്ഞിരുന്നു. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് രാജ് കുന്ദ്രക്കെതിരായ കേസ്.