ബോംബെ: നീലചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയും, ഭാര്യ ശില്‍പ്പാ ഷെട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പിന്‍വലിക്കാനാവില്ലെന്ന് മുംബൈ ഹൈക്കോടതി. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ശില്‍പ്പാ ഷെട്ടി ഹര്‍ജി ഫയല്‍ ചെയ്തത്.
എന്നാല്‍ പൊതുജീവിതം നിങ്ങള്‍ തെരഞ്ഞെടുത്തതാണ്, അതിനാല്‍ നിങ്ങളുടെ ജീവിതം എപ്പോളും നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. വാര്‍ത്തകള്‍ വരുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമായാണെന്നും അത് വിലക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിലൂടെ വരുന്നത് പോലീസ് നല്‍കുന്ന വിവരങ്ങളാണെന്നും, അതിനാല്‍ വാര്‍ത്തകള്‍ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ശില്‍പ്പാ ഷെട്ടിയുടെ പേരില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് തന്‍റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് നടി കേസ് നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ശില്‍പ്പയുടെ ഹര്‍ജിയില്‍ വ്യക്തമാക്കിയത്.