കോട്ടയം: കോട്ടയം പാലാ രൂപത ഇറക്കിയ വിവാദ സര്‍ക്കലുര്‍ പള്ളികളില്‍ വായിച്ചു. കൂടുതല്‍ കുട്ടികളുള്ളവര്‍ക്കാണ് സിറോ മലബാര്‍ സഭ പാലാ രൂപത ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കാണ് രൂപത ധനസഹായം നല്‍കുന്നത്.
2000-ത്തിന് ശേഷം വിവാഹം കഴിഞ്ഞ 5 കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നാണ് സഭയുടെ പ്രഖ്യാപനം. അതോടൊപ്പം നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും, ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുന്നതാണെന്നും പരസ്യത്തില്‍ വ്യക്തമായിരിക്കുന്നു. പാലാ രൂപതയുടെ 'കുടുംബവര്‍ഷം 2021' പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആനുകൂല്യങ്ങള്‍ ഈ മാസം മുതല്‍ വിതരണം ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പാലാ രൂപത പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ കാലത്തിന്‍റെ മാറ്റത്തിനനുസരിച്ചുള്ള നല്ല ഇടയന്‍റെ തീരുമാനമെന്നാണ് സീറോ മലബാര്‍ സഭയുടെ നിലപാട്. പാല രൂപതക്ക് പിന്നാലെ പത്തനംതിട്ട സിറോ മലങ്കര രൂപതയും സമാനമായ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.