കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വയനാട് ജില്ലാ ഭരണകൂടം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാഹത്തോടെയാണ് ഹോം ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കാനാണ് സംവിധാനം ഒരുക്കുന്നത്. ഇതിനായി മൊബൈൽ ട്രാക്കിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിരീക്ഷണം. ജിയോ ഫെൻസിംഗ് സോഫ്റ്റ് വേര്‍ ഉപയോഗിച്ചാകും കറങ്ങി നടക്കുന്നവരെ കണ്ടെത്തുക. ജിയോ ഫെൻസിംഗ് സഹായത്തെോടെ ഇവരുടെ ഹോം ക്വാറന്റൈൻ ജില്ലാ ഭരണകൂടം ഉറപ്പാക്കും. ജില്ലാ സൈബർ സെല്ലാണ് ഹോം ക്വാറന്റൈലിലുള്ളവരെ ജിയോ ഫെൻസിംഗിലൂടെ നിരീക്ഷിക്കുക. നിരീക്ഷണത്തിലുള്ളയാൾ അവർക്ക് അനുവദിച്ച പ്രദേശത്തിന് പുറത്തുകടന്നാൽ സോഫ്റ്റ് വെയറിൽ ഈ വിവരം രേഖപ്പെടുത്തും. ജില്ലാ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് ഉടൻ തെന്നെ ഈ വിവരം കൈമാറുകയും ചെയ്യും.
ക്വാറന്റൈൻ നിർദ്ദേശം അവഗണിച്ച 2 മുട്ടിൽ സ്വദേശികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൗദിയിൽ നിന്നും ഒമാനിൽ നിന്നും എത്തിയവരാണ് ഇവർ. കൽപ്പറ്റ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. രോഗത്തെ സംബന്ധിച്ച് വ്യാജപ്രചരണം നടത്തിയ രണ്ട് പേരെ ജില്ലയിൽ അറസ്റ്റ് ചെയ്തു. കൽപ്പറ്റയിൽ ഒരാൾക്ക് രോഗം സ്ഥരീകരിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയതിന് കേസ് എടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പ അഡ്മിൻ ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.