ഡല്‍ഹി: കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹക്കുറ്റം ഇപ്പോഴും കൊണ്ട് നടക്കുന്നതെന്തിനെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി. രമണ. അതോടൊപ്പം രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് പോലീസ് സ്റ്റേഷനുകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിലപാടുകളില്‍ മാറ്റം വരുത്താത്തതുകൊണ്ടാണ് കസ്റ്റഡി മരണവും, മര്‍ദനങ്ങളും, മറ്റ് പൊലീസ് ക്രൂരതകളും നമ്മുടെ നാട്ടില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പോലീസിന്‍റെ അമിതാധികാര പ്രവണതയില്‍ മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണമെന്നും, ഇതിനായി നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമസംവീധാനം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ ആയിരിക്കണം. കോടതിക്ക് പൗരന്മാരുടെ വിശ്വാസം നേടണമെങ്കില്‍ തങ്ങൾ അവർക്കുവേണ്ടി നിലനിൽക്കുന്നുവെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടാക്കണം. പലപ്പോഴും ദുർബല വിഭാഗങ്ങള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പുറത്താണ് ജീവിക്കുന്നത്. അവര്‍ക്ക് പലപ്പോഴും നിയമസഹായങ്ങള്‍ തേടാന്‍ കഴിയാതെ വരുന്നുവെന്നും എന്‍. വി രമണ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോര്‍ട്ട് പ്രകാരം, 2017 നും 2019 നും ഇടയിൽ തടങ്കലിൽ പീഡിപ്പിക്കപ്പെട്ടവരുടെ എണ്ണം 1,189 ആണ്. അതേസമയം പോലീസ് ഏറ്റുമുട്ടലിൽ 348 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കണക്കുകളുടെ കൂടെ അടിസ്ഥാനത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം.