ഡല്‍ഹി: കമ്പനിയുടെ നയം തെറ്റിച്ചതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതെന്ന് ട്വിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. അതോടൊപ്പം പീഡനത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. അതിനാലാണ് ട്വീറ്റ് ഒഴിവാക്കിയതെന്നും ട്വിറ്റര്‍ കോടതിയെ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയിലാണ് വാദം നടക്കുന്നത്.
ട്വിറ്ററിന്‍റെ വാദം കേട്ട ജസ്റ്റിസ് ഡി. എൻ. പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 27 -ലേക്ക് മാറ്റി. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിപാലനവും സംരക്ഷണവും) നിയമം, 2015 -ലെ വകുപ്പുകൾ പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെക്കുന്നത് വഴി മരണപ്പെട്ട കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുകയാണെന്നാരോപിച്ച് ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.