മുംബൈ: വിവാഹത്തിന് ശേഷമുള്ള നിര്‍ബന്ധിത ലൈംഗികബന്ധം ബന്ധം കുറ്റകരമല്ലെന്ന് മുംബൈ ഹൈക്കോടതി. ഭാര്യയുടെ ഇഷ്ടപ്രകാരമില്ലാതെ ലൈംഗിക ബന്ധത്തിന് ബലം പ്രയോഗിച്ചാല്‍ അത് കുറ്റകരമാണെന്ന് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതി ഭർത്താവായതിനാൽ അയാൾ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തുവെന്ന് പറയാൻ സാധിക്കില്ലെന്നും മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജശ്രീ ജെ ഘരത് കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി പരാമര്‍ശം. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും യുവതി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, യുവതിയുടെ ഭര്‍ത്താവിനേയും കുടുംബാംഗങ്ങളേയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് കോടതിയുടെ നിലപാട്. യുവതിയുടെ പരാതി അടിസ്ഥാനപരമായി നിലനില്‍ക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചെയ്തികള്‍ വൈവാഹിക ബലാത്സംഗം ആണെന്ന് കേരളാ ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇത് വിവാഹമോചനം അവകാശപ്പെടാനുള്ള കാരണമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.