ഡല്‍ഹി: പാര്‍ലമെന്‍റില്‍ ബുദ്ധിജീവികളുടെയും, അഭിഭാഷകരുടെയും കുറവ് വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍. വി. രമണ. ചര്‍ച്ചകളില്ലാതെ പാര്‍ലമെന്‍റില്‍ നിയമ നിര്‍മ്മാണം നടത്തുന്നത് ആര്‍ക്കുവേണ്ടിയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ക്രിയാത്മകമായ ചര്‍ച്ചകളാണ് രാജ്യത്തിന്‍റെ പുരോഗതിക്ക് സഹായിക്കുകയെന്നും എന്‍. വി. രമണ പറഞ്ഞു.
സുപ്രീം കോടതിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലാണ് ചീഫ് ജസ്റ്റിസിന്‍റെ വിമര്‍ശനം. നിലവില്‍ സഭാ നടപടികള്‍ ഖേദകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പുതിയ നിയമങ്ങള്‍ക്ക് വ്യക്തതയില്ല. നിയമത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് തന്നെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇത് പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വാതന്ത്ര്യസമര സേനാനികളെ നോക്കിയാൽ അവരിൽ പലരും നിയമവിദഗ്ദരായിരുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും ആദ്യ അംഗങ്ങൾ അഭിഭാഷകരായിരുന്നുവെന്നും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. ആ കാലഘട്ടങ്ങളില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍ വളരെ ക്രിയാത്മകമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നോക്കുമ്പോള്‍ പാര്‍ലമെന്‍റില്‍ ബുദ്ധിജീവികളുടെയും, അഭിഭാഷകരുടെയും കുറവ് വ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.