ഡല്‍ഹി: ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ പ്രേരിതമായ കേസുകള്‍ കൂടി വരുന്നു. രാജ്യദ്രോഹക്കേസുകള്‍ പലപ്പോഴും കൃത്രിമമായ രീതിയിലാണ് സൃഷ്ടിക്കപ്പെടുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഗുര്‍ജിന്ദര്‍ പാല്‍ സിംഗാണ് തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എൻ. വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതോടൊപ്പം അന്വേഷണത്തില്‍ സഹകരിക്കണമെന്നും സിംഗിനോട് കോടതി നിർദ്ദേശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം, ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ പൊലീസ് വകുപ്പിനും പങ്കുണ്ട്. സര്‍ക്കാരിന് വേണ്ടി പൊലീസ് പ്രതിപക്ഷ പാര്‍ട്ടികളോട് മോശമായി പെരുമാറും. പിന്നീട് പ്രതിപക്ഷം ഭരണപക്ഷമാകുമ്പോള്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആരംഭിക്കുന്നു. അതിനാല്‍ ഇരുകൂട്ടരും ഇത്തരം സമീപനങ്ങള്‍ നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു.