എ. വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടതുപോലെ അദ്ദേഹത്തിന്റെ പാത പിന്‍തുടര്‍ന്ന് നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരുമെന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ. കെ. ബാലന്റെ പ്രസ്താവനക്കെതിരെ വി. കെ. ശ്രീകണ്ഠന്‍ എംപി രംഗത്ത്. കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകണമെന്നാണ് എ. കെ. ബാലന്റെ ആഗ്രഹം. രണ്ട് ആടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാന്‍ ശ്രമിച്ച കുറുക്കന്റെ സ്ഥിതിയാവും എ. കെ. ബാലന്റേതെന്ന് അദ്ദേഹം പറഞ്ഞു.
ഗോപിനാഥ് പാര്‍ട്ടി വിട്ടതുപോലെ നിരവധി കോണ്‍ഗ്രസുകാര്‍ പുറത്തുവരും. അദ്ദേഹത്തിന്റെ തീരുമാനത്തിനനുസരിച്ചായിരിക്കും സിപിഎം നിലപാട് സ്വീകരിക്കുക എന്നായിരുന്നു എ. കെ. ബാലന്‍ പറഞ്ഞത്. ജനകീയ അടിത്തറയുളള നേതാവാണ് എ. വി. ഗോപിനാഥ് എന്നും എ. കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയാണ് പാലക്കാട് മുൻ ഡിസിസി പ്രസിഡന്റും ആലത്തൂര്‍ മുന്‍ എംഎല്‍എയുമായ എ. വി. ഗോപിനാഥ് കോൺഗ്രസിന്റെ പ്രഥമികാംഗത്വം രാജിവെച്ചത്. 50 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി പാലക്കാട് വാർത്താ സമ്മേളനത്തിൽ ഗോപിനാഥ് അറിയിച്ചു. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല, മറ്റ് പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല. ഭാവി നിലപാട് ആലോചിച്ച് തീരുമാനിക്കും. ഒരു പാർട്ടിയോടും അയിത്തമില്ലെന്നും ഗോപിനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.