ബംഗളൂരുവിൽ മയക്കുമരുന്ന് കടത്തിയ കേസില്‍ തെന്നിന്ത്യന്‍ നടി സോണിയ അഗര്‍വാൾ അറസ്റ്റിൽ. നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയാണ് സോണിയയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തത്. സംരംഭകനായ ഭരത്, ഡിജെ വച്ചൻ ചിന്നപ്പ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരുടെയും വീടുകളിൽ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സോണിയയുടെ ഫ്ലാറ്റില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തിയതായി പൊലീസ് അറിയിച്ചു.
സോണിയയുടെ അപ്പാർട്ട്മെന്റിൽ നിന്ന് 40 ഗ്രാം കഞ്ചാവും ചിന്നപ്പയുടെ വീട്ടിൽ നിന്ന് 50 ഗ്രാം കഞ്ചാവും കണ്ടെടുത്തതായാണ് പൊലീസ് പറയുന്നത്. ഭരത് സിനിമാ താരങ്ങൾക്കും മറ്റ് പ്രമുഖർക്കും ഒപ്പം ഫ്ലാറ്റിൽ മയക്കുമരുന്ന് പാർട്ടികൾ നടത്തിയതായും പൊലീസ് അറിയിച്ചു. ബംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് തിങ്കളാഴ്ച രാവിലെയാണ് വീടുകളിൽ ഒരേസമയം റെയ്ഡ് നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മയക്കുമരുന്ന് കടത്തുകാരനായ തോമസിന്റെ മൊബൈൽ ഫോണിൽ നിന്നാണ് മൂന്ന് പേരെയും കുറിച്ച് സൂചന ലഭിച്ചത്. നൈജീരിയൻ സ്വദേശിയാണ് തോമസ്. ഗോവിന്ദാപുര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ നൈജീരിയൻ പൗരന്മാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് 21 കോടി രൂപ വിലവരുന്ന കഞ്ചാവുമായാണ് നൈജീരിയക്കാർ അറസ്റ്റിലായത്.