LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്വാർന്റൈൻ നിർദ്ദേശം ലംഘിച്ച ടാക്സ് പ്രാക്ടീഷണറെയും ഭാര്യയെയും ഐസൊലേഷനിലേക്ക് മാറ്റി

മലപ്പുറം പെരിന്തൽമണ്ണയിൽ ഹോം ക്വാർന്റൈൻ നിർദ്ദേശം ലംഘിച്ച ടാക്സ് പ്രാക്ടീഷണറെയും ഭാര്യയെയും ഓഫീസ് ജിവനക്കാരിയെയും മെഡിക്കൽ കോളേജിലെ ഐസൊലേഷനിലേക്ക് മാറ്റി. പൊലീസിന്റെയും ന​ഗരസഭാ ജീവനക്കാരുടെയും സഹായത്തോടെ ആരോ​ഗ്യവകുപ്പ് ജീവനക്കാരാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെമ്മലശേരി സ്വദേശികളായ ഇവരെ പട്ടാമ്പി റോഡിലെ  ഓഫീസിൽ നിന്നാണ് പിടികൂടിയത്

ദുബായി സന്ദർശനത്തിന് ശേഷം ഈ മാസം 12 നാണ് ടാക്സ് പ്രാക്ടീഷണറും ഭാര്യയും പെരിന്തൽമണ്ണയിൽ എത്തിയത്. വീട്ടില് നിരീക്ഷണത്തിൽ കഴിയാൻ ആരോ​ഗ്യ വകുപ്പ് ഇരുവരോടും നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഇരുവരും ഓഫീസിൽ വരികയും നിരവധി ആളുകളുമായി ബന്ധപ്പെടുകയും ചെയ്തു. ഇവരെ സന്ദർശിച്ച 20 ഓളം പേരെ നിരക്ഷണത്തിലാക്കിയിട്ടുണ്ട്.  ഇവർക്കൊപ്പം നാട്ടിലെത്തിയ മകൻ ഇതിനിടെ തിരികെ ദുബായിലേക്ക് പോയതായി സൂചനയുണ്ട്.  പരിസരവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസും ആരോ​ഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയത്. അതീവ സുരക്ഷ സംവിധാനങ്ങൾ ഒരുക്കി മൂവരെയും ആംബുലൻസിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവരുടെ വീട് പൊലീസ് സീൽ ചെയ്യുകയും കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വീട് ന​ഗരസഭാ ജീവനക്കാർ അണുനാശിന് തളിച്ച് അണുവിമുക്തമാക്കി.  കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി ഇവരെ കൗൺസിലി​ങ്ങിന് വിധേയമാക്കുമെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷനിലേക്കാണ് ഇവരെ മാറ്റിയത്

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More