കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ അദീല അബ്ദുള്ളയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പൊതു സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടിയാൽ നടപടി എടുക്കും.ആളുകൾ ഒത്തുചേരുന്ന പൊതു, സ്വകാര്യ ചടങ്ങുകൾ നിരോധിച്ചു. ആരാധനാലയങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. അനുമതി കൂടാതെ വാഹനങ്ങളിൽ സഞ്ചരിക്കാനാവില്ല. യാത്ര ചെയ്യുന്നവരുടെ വിവരങ്ങൾ പൊലീസ് പരിശോധിക്കും. വയനാടിലേക്ക് മറ്റ് ജില്ലകളിൽ നിന്ന് ആളുകളെ പ്രവേശിപ്പിക്കില്ല. ജില്ലാ അതിർത്തിയായി ലക്കിടിയിൽ പ്രത്യേക പരിശോധന ഏർപ്പെടുത്തും. ചുരത്തിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ചുരത്തിൽ വാഹനം നിർത്താൻ അനുവദിക്കില്ല. മലപ്പുറത്തും, കോഴിക്കോടും, കാസർകോഡും നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
അവശ്യ സർവീസുകളെ ബാധിക്കാത്ത തരത്തിലാകും നിരോധനാജ്ഞ നടപ്പാക്കുക. ഭക്ഷ്യവസ്തുക്കൾ, പാൽ, കുടിവെള്ളം, പഴം, പച്ചക്കറി, എന്നിവ വിൽക്കുന്ന കടകളെ തുറക്കാൻ അനുവദിക്കും. മെഡിക്കൽ ഷോപ്പുകൾക്ക് സമയപരിധയില്ലാതെ പ്രവർത്തിക്കാം. പെട്രോൾ പമ്പുകൾ, ടെലികോം, ബാങ്ക്, പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവക്കും പ്രവർത്തിക്കാം. ഇവിടങ്ങളിൽ എത്തുന്നവർ സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം. നിരീക്ഷണത്തിലുള്ളവർ നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി എടുക്കമെന്ന് ജില്ലാ കളക്ടർ