എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ ഉറുമ്പുകളെ കണ്ടെത്തിയതിനെത്തുടർന്ന് യാത്ര 3 മണിക്കൂർ വൈകി. ന്യൂഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ടിയിരുന്നു എയർ ഇന്ത്യയുടെ A1-111 വിമാനത്തിന്റെ യാത്രയാണ് അപ്രതീക്ഷിതമായി തടസ്സപ്പെട്ടത്.
ഭൂട്ടാനിലെ രാജാവായ ജിഗ്മെ ഖേസർ നാമ്യേൽ വാങ്ചക്കിന്റെ മകൻ ജിഗ്മെ നാംഗ്യേൽ വാങ്ചക്ക് വിമാനത്തിൽ ഉണ്ടായിരുന്നു. മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ലണ്ടനിൽ എത്തിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
4 മാസം മുമ്പ് ഡൽഹിയിൽ നിന്ന് അമേരിക്കയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനത്തിൽ വവ്വാലിനെ കണ്ടെത്തിയിരുന്നു. പൈലറ്റ് എയർ ട്രാഫിക് കൺട്രോളാണ് വവ്വാലിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്ന് അരമണിക്കൂറിനുശേഷമാണ് വവ്വാലിനെ കണ്ടെതതിയത്. തുടർന്നാണ് വിമാനം തിരിച്ചിറക്കി. വിമാനത്തിൽ നിന്ന് ജീവനക്കാർക്ക് ചത്ത വവ്വാലിനെയാണ് കിട്ടിയത്. എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിലാണ് യാത്രാക്കാർ അമേരിക്കയിലേക്ക് തിരിച്ചത്.