ലഖ്നൗ: കൊവിഡ് ദുരിതാശ്വാസത്തിനായി സമാഹരിച്ച തുക വഴിമാറ്റി ചിലവഴിച്ചുവെന്ന് ആരോപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ഉത്തർ പ്രദേശ് പൊലീസ് നടപടിക്കെതിരെ പ്രമുഖ മാധ്യമ പ്രവർത്തക റാണാ അയ്യൂബ്. കോവിഡ് റിലീഫ് ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും കേസെടുത്ത് തന്നെ നിശ്ശബ്ദയാക്കാമെന്നത് വ്യാമോഹമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ കേട്ടോ വഴി കോവിഡ് ദുരിതാശ്വാസത്തിന് റാണാ ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ സമാഹരിച്ച പണം ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിച്ചില്ല എന്നാണ് ആരോപണം. വിഷയമുന്നയിച്ച് ഹിന്ദു ഐ.ടി സെൽ സഹ സ്ഥാപകന്റെ പരാതിയിലാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗുജറാത്ത് കലാപത്തെ കുറിച്ച് റാണാ അയ്യൂബ് നടത്തിയ അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളുമാണ് അവരെ ബിജെപിയുടെ കണ്ണിലെ കരടാക്കിയത്. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പുസ്തകം എഴുതിയശേഷം ദുരനുഭവങ്ങൾ തുടരുകയാണെന്നും മോദി ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നും, ഖത്തറിൽ ഇന്ത്യൻ എംബസി ഇടപെട്ട് താൻ പ്രസംഗിക്കേണ്ട ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയത് അതിന്റെ തെളിവാണെന്നും റാണാ അയ്യൂബ് ആരോപിക്കുന്നു.