ലഖ്നൗ: ആശുപത്രി കിടക്കക്കായി മൂന്നു മണിക്കൂര്‍ കാത്തുനിന്ന 5 വയസുകാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച അഞ്ചുവയസുകാരി സാവന്യ ഗുപ്തയാണ് ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. രാവിലെ 8 മണിക്ക് ആശുപത്രിലെത്തിച്ച കുട്ടിയെ ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, പ്രവേശിപ്പിച്ച ഉടൻ തന്നെ കുട്ടി മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.
കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നുവെങ്കിൽ എന്റെ പെങ്ങളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. അവളുടെ അവസ്ഥ വളരെ മോശമാണെന്ന് ആശുപത്രി അധികൃതരോട് പലവട്ടം പറഞ്ഞതാണ്. എന്നിട്ടും അവര്‍ കുട്ടിയെ ഒന്ന് നോക്കാന്‍ പോലും തയ്യാറായില്ല - പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. കുട്ടിക്ക് നല്ല പനി ഉണ്ടായിരുന്നു. പക്ഷേ നേഴ്സുമാരോ ഡോക്ടര്‍മാരോ തിരിഞ്ഞു നോക്കിയില്ല. അവര്‍ക്ക് പണം മാത്രമാണ് ആവശ്യമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി ബാധിച്ച് നിരവധി ആളുകളാണ് മരണപ്പെട്ടത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ശരിയായ ക്രമീകരണങ്ങൾ ഇല്ലാത്തതിനാലാണ് രോഗികൾ മരിക്കുന്നതെന്ന് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലക്നൗവിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഫിറോസാബാദിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഇതുവരെ 60 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 16 ലധികം മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.