ഡല്‍ഹി: കോവിഡും വായുമലിനീകരണവും കണക്കിലെടുത്ത് ഇക്കുറിയും ദീപാവലിക്ക് പടക്ക വിൽപനയ്ക്കും ഉപയോഗത്തിനും 'പൂർണ നിരോധനം' ഏർപ്പെടുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഭീമമായ സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിനായി വ്യാപാരികള്‍ പടക്കങ്ങൾ സംഭരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്താണ് ദീപാവലിയോടനുബന്ധിച്ചുള്ള പടക്കവിൽപന നിരോധിക്കുന്നതെന്നും, കഴിഞ്ഞ മൂന്നു വര്‍ഷവും അതിന്റെ ദുരിതം നമ്മള്‍ അനുഭവിച്ചതാണെന്നും കെജ്രിവാൾ ട്വിറ്ററില്‍ കുറിച്ചു. 'ഈ ദീപാവലിക്കും നാം പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഓർക്കുക, നിങ്ങളുടെ കുടുംബത്തിന്റേയും കുട്ടികളുടേയും ജീവൻ കയ്യിൽ വെച്ചുള്ള കളിയാണത്'- കെജ്രിവാൾ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കഴിഞ്ഞ വര്‍ഷവും ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണം ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ പടക്കം നിരോധിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ അതിനോട് പൂര്‍ണ്ണമായും സഹകരിച്ചിരുന്നില്ല. കരിഞ്ചന്തയിലൂടെയും മറ്റും ലഭിച്ച പടക്കം വ്യാപകമായി ഉപയോഗിച്ചു. തുടര്‍ന്ന് വായു മലിനീകരണം ക്രമാതീതമായി ഉയരുകയും ചെയ്തിരുന്നു.