LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'സെമി കേഡര്‍' എന്താണെന്ന് അറിയില്ലെങ്കില്‍ എം എം ഹസനെ അതു പഠിപ്പിക്കും - കെ സുധാകരന്‍

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ  എം എം ഹസന് സെമി കേഡര്‍ സംവിധാനം എന്താണെന്ന് അറിയില്ലെങ്കില്‍ അതു പഠിപ്പിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. പാര്‍ട്ടി ഒരു മാറ്റത്തിലേക്ക് വരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

സെമി കേഡര്‍ എന്താണെന്ന് അറിയില്ലത്തവരെ കോണ്‍ഗ്രസ് അതു പഠിപ്പിക്കും. പാര്‍ട്ടി ഒരു മാറ്റത്തിലേക്ക് പോകുമ്പോള്‍ എല്ലാവരും അത് അംഗീകരിക്കണം. പാര്‍ട്ടിയിലെ പുതിയ തീരുമാനങ്ങള്‍  ഉള്‍കൊള്ളാന്‍ സാധിക്കാത്തവരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നത്. കോണ്‍ഗ്രസില്‍ നടക്കുന്ന പരിവര്‍ത്തനത്തിന്‍റെ ഭാഗമായി കുറച്ച് ആളുകളെ പുറത്താക്കേണ്ടി വരും. ആ മാലിന്യങ്ങളെ ഏറ്റെടുക്കുന്നത് സി പി എമ്മിന്‍റെ അല്പത്തരമാണ് - സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം,  സെമി കേഡര്‍ സംവിധാനമെന്നത് കൊണ്ട് സുധാകരന്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് അറിയില്ലെന്ന് എം എം ഹസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിന്‍റെ മറുപടിയായാണ് സുധാകരന്‍റെ പ്രതികരണം. കേഡർ പാർട്ടി എന്നും കേഡർ സ്വഭാവമുള്ള പാർട്ടിയെന്നുമാണ് താൻ കേട്ടിട്ടുള്ളത്. സെമി കേഡർ ആദ്യമായി കേൾക്കുകയാണ്. ഇതേക്കുറിച്ച് സുധാകരൻ രാഷ്ട്രീയകാര്യ സമിതിയിൽ വിശദീകരിക്കുമെന്നും ഹസൻ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More