ബാംഗ്ലൂര്‍: രാജ്യത്ത് നിലനില്‍ക്കുന്ന കൊളോണിയല്‍ നിയമങ്ങളില്‍ ഇന്ത്യന്‍വത്ക്കരണം ആവശ്യമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. പല നിയമങ്ങളും കൊളോണിയല്‍ സ്വഭാവത്തിലുള്ളതാണ്. അത് ഇന്ത്യന്‍ ജനസാമാന്യത്തിനു ചേര്‍ന്നതല്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ നിയമവ്യവസ്ഥ കൊളോണിയലാണ്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കുറച്ചുകൂടി സുതാര്യമാക്കണം. ജനങ്ങള്‍ക്ക് കോടതിയേയും, ജഡ്ജിമാരെയും പേടിയാണ്. പലപ്പോഴും ഈ ഭയം അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് ഇപ്പോഴും അറിവില്ല. അതിന്‍റെ പ്രധാനകാരണം ഇംഗ്ലീഷിലെ നടപടികൾ മനസ്സിലാകുന്നിലാകുന്നില്ലായെന്നതാണ്. അതോടൊപ്പം, കേസ് നടത്തിപ്പിനായി അമിത തുക ചെലവാക്കേണ്ടിയും വരുന്നു. ഇത് പലപ്പോഴും നീതി ലഭിക്കുന്നതിനു തടസമാവുകയും ചെയ്യുന്നു. അതിനാല്‍ ഈ സമയം ചര്‍ച്ച ചെയ്യേണ്ടത് നിയമവ്യവഹാരങ്ങളിലെ മാറ്റത്തേക്കുറിച്ചാകണം. കോടതികൾ എപ്പോഴും സുതാര്യവും ഉത്തരവാദിത്തബോധമുള്ളതുമായിരിക്കണം - ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.