ജയ്പൂര്‍: പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലെയും മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യം. ഒരു വിഭാഗം എം എല്‍ എമാരാണ് അശോക് ഗെഹ്‌ലോട്ടിനെ മാറ്റി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യവുമായി ഹൈക്കമാന്‍റിനെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ താന്‍ താല്പര്യപ്പെടുന്നില്ലെന്ന് അശോക് ഗെഹ്‌ലോട്ട് ഹൈക്കമാന്‍റിനെ അറിയിച്ചു.
പഞ്ചാബിലെ പോലെ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരണം. അതോടൊപ്പം, സച്ചിന്‍ പൈലറ്റിന്‍റെ പ്രവര്‍ത്തനഫലമായിട്ടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹത സച്ചിന്‍ പൈലറ്റിനാണെന്നും എം എല്‍ എമാര്‍ ഹൈക്കമാന്‍റിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2023 ലാണ് രാജസ്ഥാനില്‍ ഇനി നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതിനാല്‍ സംസ്ഥാനത്ത് തിടുക്കത്തിൽ തീരുമാനങ്ങൾ വേണ്ട എന്ന നിലപാടിലാണ് ഹൈക്കമാന്‍റ് സ്വീകരിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോകാനൊരുങ്ങിയ സച്ചിന്‍ പൈലറ്റിനെ പൂര്‍ണമായും ഒഴിവാക്കി നിര്‍ത്താന്‍ ഹൈക്കമാന്‍റിന് സാധിക്കില്ല. അതിനാല്‍ മന്ത്രിസഭ കൂടുതല്‍ വിപുലപ്പെടുത്താനുള്ള ശ്രമമാണ് രാജസ്ഥാനില്‍ പുരോഗമിക്കുന്നത്. സച്ചിന്‍ പൈലറ്റ് പക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാകും പുനസംഘടനയുണ്ടാവുക.