തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി. എം. സുധീരൻ എ ഐ സി സി അംഗത്വവും രാജിവെച്ചു. രാജി അറിയിച്ച് കൊണ്ട് അദ്ദേഹം സോണിയാഗാന്ധിക്ക് കത്തയച്ചു. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. പാര്‍ട്ടീ പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടാനോ പരിഗണിക്കാനോ പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ തയ്യാറായില്ലെന്ന ആക്ഷേപം വ്യക്തമായി സോണിയ ഗാന്ധിയെ അറിയിച്ച ശേഷമാണ് രാജി.
നേരത്തെ സുധീരന്‍ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി വച്ചിരുന്നു. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നായിരുന്നു കെപിസിസി പ്രസിഡൻ്റിന് കൈമാറിയ രാജിക്കത്തില്‍ പറഞ്ഞിരുന്നത്. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സുധീരനുമായി സംസാരിച്ച് രാജിയില്‍ നിന്നും പിന്മാറ്റാനും രാഷ്ട്രീയകാര്യ സമിതിയില്‍ നിലനിര്‍ത്താനും ശ്രമിക്കുമെന്ന് കെ. സുധാകരനും വി. ഡി. സതീശനും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെയാണ് നേതൃത്വത്തെ കൂടുതല്‍ വെട്ടിലാക്കി എ ഐ സി സി അംഗത്വവും സുധീരന്‍ രാജിവച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുനസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു. ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ് അംഗീകരിക്കണമെന്നല്ല താൻ പറയുന്നതെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി പുനഃസംഘടനാ ചർച്ച സജീവമായിരിക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ കേരളത്തില്‍ എത്താനിരിക്കെയാണ് സുധീരന്റെ രാജി എന്നതും ശ്രദ്ധേയമാണ്.