തിരുവനന്തപുരം: എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനുമുന്നില്‍ കെപിസിസി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. ജനാധിപത്യ ആദര്‍ശമുളളവരായിരിക്കണം പാര്‍ട്ടിയെ നയിക്കേണ്ടതെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വം മാന്യത കാട്ടിയില്ലെന്നും, കൂട്ടായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനും തയാറായില്ലെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആരോപിച്ചു.
താന്‍ മുന്‍ അധ്യക്ഷനാണെന്ന പരിഗണന പോലും കാട്ടിയില്ല. തന്റെ കാലത്ത് കൂടിയാലോചനകളുണ്ടായിട്ടില്ലെന്ന് അട്ടഹസിച്ച ഇപ്പോഴത്തെ നേതൃത്വം എന്ത് കൂടിയാലോചനകളാണ് ഇപ്പോള്‍ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആരു വിളിച്ചാലും താന്‍ ഫോണ്‍ എടുക്കാറുണ്ട്. ഫോണ്‍ എടുക്കാറില്ലെന്ന സുധാകരന്റെ പരാതി എന്തിനെന്ന് അറിയില്ല. സുധാകരനല്ലാതെ മറ്റാരും അങ്ങനൊരു പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും ആ ആദര്‍ശങ്ങളുളളവരാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വരേണ്ടതെന്നും മുല്ലപ്പളളി കൂട്ടിച്ചേർത്തു.