LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേശീയ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനു ശേഷം പാലക്കാട് ട്രെയ്ന്‍ ഇറങ്ങിയവര്‍ വിക്ടോറിയ കോളേജില്‍

പാലക്കാട്: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും കേന്ദ്ര ജീവനക്കാരുമടക്കം 131-പേരാണ് ദേശീയ അടച്ചുപൂട്ടല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ പാലക്കാട് വന്ന്‌ ട്രെയ്ന്‍ ഇറങ്ങിയത്. ഇവരെ പാലക്കാട്‌ വിക്ടോറിയ ഹോസ്റ്റലിലാണ് താമസിപ്പിച്ചിരിക്കുന്നത്. 190 - പേര്‍ തൃശ്ശൂര്‍ ഇറങ്ങിയിട്ടുണ്ട്. രണ്ടുകൂട്ടരും ജില്ലാ ഭരണ കൂടത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഐസോലെഷനില്‍ കഴിയുകയാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നത് ഒരു പക്ഷെ യാത്രയിലായിരുന്ന ഇവര്‍ അറിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒരുക്കിയ സംവിധാങ്ങളില്‍ കഴിച്ചുകൂട്ടാന്‍ തയാറെടുപ്പില്ലാത്തതിന്‍റെ വിഷമതകളുണ്ടാകാമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനോട് പൊരുത്തപ്പെട്ടു പോകണമെന്നും മന്ത്രി ബാലന്‍ നിരീക്ഷണത്തിലിരിക്കുന്നവരോട്  അഭ്യര്‍ഥിച്ചു.

പാലക്കാട് വണ്ടിയിറങ്ങിയവര്‍ പലരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയാറാവുന്നില്ല എന്നാണു മനസ്സിലാക്കാന്‍ സാധിക്കുന്നത്.ഇത് ആശ്ങ്കപ്പെടുത്തുന്നതാണ്. എത്ര പരിമിതമായ സൌകര്യങ്ങളാണെങ്കിലും സഹകരിച്ചു മുന്നോട്ട് പോകാന്‍ എല്ലാവരും തയാറാവണമെന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നാടിനു വേണ്ടി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും  മന്ത്രി എ.കെ.ബാലന്‍ ഓര്‍മ്മിപ്പിച്ചു.   

   

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More