ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നു. പഞ്ചാബ് വികാസ് പാര്‍ട്ടി എന്നാകും അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടിയുടെ പേര്. പുതിയ പാര്‍ട്ടിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് അമരീന്ദര്‍ സിംഗ് തനിക്ക് അടുപ്പമുളള നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നാണ് വിവരം.
നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അമരീന്ദര്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിനെതിരെ സ്ഥാനാര്‍ത്ഥി ഉണ്ടാവാനാണ് സാധ്യത. പഞ്ചാബിലെ കര്‍ഷകസംഘടനാ നേതാക്കളെയും ചെറുപാര്‍ട്ടികളുടെ നേതാക്കളുമായും അമരീന്ദര്‍ സിംഗ് ചര്‍ച്ച നടത്തിയേക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാർട്ടിക്കുളളിലെ പ്രശ്നങ്ങള്‍ മൂലം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനുപിന്നാലെയാണ് അമരീന്ദർ സിംഗ് പാർട്ടി വിട്ടത്. പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അപമാനം സഹിക്കാനാവാത്തതിനാലാണ് കോണ്‍ഗ്രസ് വിടുന്നതെന്നും ബിജെപിയിലേക്കില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു.