LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രിയങ്കയെ ജയിലിലടച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി ലഖിംപൂരിലേക്ക്

ഡല്‍ഹി : സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി ലഖിംപൂരിലേക്ക്. രാഹുല്‍ഗാന്ധിയടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഖിംപൂരിലേക്ക് പോകാന്‍ അനുമതി തേടി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തു നല്‍കി. എന്നാല്‍  ലഖിംപൂരിലേക്ക് നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും പ്രവേശിപ്പിക്കേണ്ടതില്ല എന്നാ നിലപാടിലാണ് ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍.  ലക്‌നൗവിലെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ തടഞ്ഞത് ദേശീയതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. വിമാനത്താവളത്തില്‍ കുത്തിയിരുന്ന ഭൂപേഷ് ബാഗെല്‍ വിര്‍ച്ച്വല്‍ വാര്‍ത്താസമ്മേളനം നടത്തുകയാണുണ്ടായത്. എന്നാല്‍ തടയാന്‍ ശ്രമിച്ചാലും പ്രിയങ്കയുടെ മാതൃകയില്‍ മുന്നോട്ടുപോകാനാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

ലംഘിപ്പൂരിലേക്കുളള യാത്രക്കിടെ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ശക്തമായി  പ്രതികരിച്ചിരുന്നു 'പ്രിയങ്കാ നിങ്ങള്‍ പിന്നോട്ടുപോകില്ലെന്ന് എനിക്കറിയാം. നിങ്ങളുടെ ധൈര്യം അവരെ ഭയപ്പെടുത്തുന്നുണ്ട്. നീതിക്കായുളള ഈ അഹിംസാ പോരാട്ടത്തില്‍ രാജ്യത്തെ കര്‍ഷകരെ നമ്മള്‍ വിജയിപ്പിക്കും' എന്നായിരുന്നു സഹോദരനും പാര്‍ട്ടി മുന്‍ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകൻ ഓടിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കുക,  പ്രശ്ന ബാധിത സ്ഥലത്തെത്തി കര്‍ഷകരുടെ കുടുംബങ്ങളെ കാണുക എന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരിപാടി. ഇത്തരം ഒരു നീക്കത്തിനിടയിലാണ് പ്രിയങ്കയെ യു പി പൊലീസ് വീട്ടുതടങ്കലിലാക്കിയത്. അതേസമയം, ലഖിപൂര്‍ സംഭവത്തിലുള്ള പ്രതിഷേധം ശക്തമായി തുടരുകയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനിടെ ഉത്തര്‍ പ്രദേശിലെ ലഖിംപൂരില്‍ പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റിനുപിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഖ്‌നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും സഞ്ചരിച്ച കാര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ജീപ്പ് കത്തിച്ചത് പൊലീസ് തന്നെയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. അഖിലേഷിനൊപ്പം സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവ്പാല്‍ യാദവ്, റാംഗോപാല്‍ യാദവ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More