മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റിലായതിനു പിന്നാലെ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യം നിര്‍ത്തിവെച്ച് ബൈജൂസ് ലേണിംഗ് ആപ്പ്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ് പരസ്യങ്ങള്‍ പിന്‍വലിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് താത്കാലികമായി പരസ്യങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ബിജൂസ് ലേണിംഗ് ആപ്പിന്‍റെ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ബൈജൂസ് ആപ്പിന്‍റെ കേരളത്തിനു പുറത്തുള്ള ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍. 2017 മുതലാണ് ഷാരൂഖ് ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുത്തത്. ഷാരൂഖിന്‍റെ വൻ സ്പോൺസർഷിപ്പ് ഡീലുകളിലൊന്നാണ് ബൈജൂസ് ആപ്പുമായുള്ളത്. ഷാരൂഖ് ഖാന്‍റെ ബ്രാൻഡ് നിലനിർത്താൻ വർഷം മൂന്നുമുതൽ നാലുകോടി രൂപയാണ് ആപ്പ് നല്‍കുന്നതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ആര്യന്‍ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ ചലച്ചിത്ര നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിലും ഓഫീസിലും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ് നടക്കുകയാണ്. നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ ആത്മഹത്യാക്കേസിലും ഖത്രിയുടെ പേര് ഉയര്‍ന്നിരുന്നു. സുശാന്തിന് ഖത്രിയാണ് മയക്കുമരുന്ന് നല്‍കിയതെന്നായിരുന്നു ആരോപണം. അതേസമയം, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയുടെ നടപടി. കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലേക്കും രണ്ടു സ്ത്രീകളെ ബൈഖുള ജയിലിലേക്കും മാറ്റി. ലഹരിമരുന്ന് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ നല്‍കും.