കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് ഇറ്റലിയിലുളള അനിത പുല്ലയിലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ആലോചന. പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ച് അനിതയ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്.
മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതും മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തതും അനിതയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തേ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പല ഉന്നതരെയും മോന്‍സന് പരിചയപ്പെടുത്തിക്കൊടുത്തത് അനിതയാണ്. തട്ടിപ്പുകേസില്‍ പരാതിക്കാരെയും അനിത സഹായിച്ചിരുന്നു. മോന്‍സന്‍ നടത്തിയ തട്ടിപ്പുകളെക്കുറിച്ചും മോന്‍സന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ചും അനിതയ്ക്ക് അറിയാമെന്നതിനാലാണ് അവരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുരാവസ്തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന് രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച് അഞ്ചുപേരിൽനിന്ന് 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്തത്. കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ബ്രൂണൈ സുൽത്താനുമായും യു എ ഇ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.