ചെന്നൈ: തമിഴ്നാട് ചിദംബരത്ത് ക്ലാസില്‍ വരാത്തതിനു കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് അധ്യാപകന്‍ വിദ്യാര്‍ഥികളെ കാലുകൊണ്ട് ചവിട്ടുകയും, ചൂരല്‍ കൊണ്ട് അടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അധ്യാപകനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബാലപീഡനമടക്കമുള്ള അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ചിദംബരത്തെ ദുരൈ കാളിയമൂര്‍ത്തി നഗറിലെ നന്ദനാര്‍ ബോയ്‌സ് സ്‌കൂളിലാണ് സംഭവം. ക്ലാസ്‌റൂമില്‍ നിലത്ത് മുട്ടുകുട്ടി നിര്‍ത്തിച്ച ശേഷം വിദ്യാര്‍ത്ഥിയെ നിര്‍ത്താതെ വടികൊണ്ട് തല്ലുകയും തുടര്‍ച്ചയായി ശരീരത്തില്‍ ആഞ്ഞ് ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹപാഠിയെ മർദ്ദിക്കുന്നത് ക്ലാസിലെ മറ്റൊരു കുട്ടി ഫോണില്‍ ചിത്രീകരിച്ചു പുറത്തുവിടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു