ഡല്‍ഹി: ഐ എം എഫിന്‍റെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റും, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ സാമ്പത്തിക ഉപദേശകയുമായ ഗീതാ ഗോപിനാഥ് ജനുവരിയിൽ ഹാർവാഡിലേക്ക് മടങ്ങും. ജോലി രാജിവെച്ചാണ് ഗീതാ ഗോപിനാഥ് അമേരിക്കയിലേക്ക് തിരിച്ച് പോകുന്നത്. 2019 ലാണ് ഗീതാ ഗോപിനാഥ് ഐ എം എഫില്‍ ചേര്‍ന്നത്. ഐ എം എഫിൽ രാജ്യങ്ങളുടെ ജിഡിപി വളർച്ച നിരീക്ഷിക്കുന്ന വിഭാഗത്തിന്‍റെ അധ്യക്ഷ കൂടിയാണ് ഗീതാ ഗോപിനാഥ്. ഗീത ഗോപിനാഥ് ഐ എം എഫിൽ മൂന്നു വർഷം സേവനമനുഷ്ഠിച്ചതായും ഹാർവാഡ് സവർകലാശാല അനുവദിച്ച അവധി തീർന്നതോടെ ഐ എം എഫില്‍ നിന്നും രാജിവെച്ചു പോകുകയാണെന്നും ഐ എം എഫ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്ത കുറിപ്പില്‍ പറയുന്നു.
ഐ എം എഫിലെ ജോലി രാജിവെച്ച് ഹാർവാഡ് സവർകലാശാലയിലെ അധ്യാപന ജോലി തുടരാനാണ് ഗീതാ ഗോപിനാഥ് പോകുന്നത്. ചീഫ് ഇക്കണോമിസ്റ്റ് പദവിയോടൊപ്പം ഐ എം എഫിന്‍റെ ഗവേഷക വിഭാഗം മേധാവികൂടിയായിരുന്നു ഗീതാ ഗോപിനാഥ്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷം അന്തരാഷ്ട്ര നാണ്യനിധിയിലേക്ക് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗീത ഗോപിനാഥ്. അമേരിക്കന്‍ അക്കാഡമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് അംഗത്വവും ഗീതാ ഗോപിനാഥിനുണ്ട്. യുവ ലോകനേതാക്കളില്‍ ഒരാളായി അവരെ വേള്‍ഡ് ഇക്കണോമിക് ഫോറം തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര ധനമന്ത്രാലയത്തിൽ ജി-20 രാജ്യ ഉപദേശക സമിതി അംഗമായും ഗീത ഗോപിനാഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹാർവഡിൽ ചേരുന്നതിനു മുമ്പ് ചിക്കാഗോ യൂനിവേഴ്സിറ്റിയില്‍ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ അസിസ്റ്റൻറ് പ്രഫസറായിരുന്നു ഗീതാ ഗോപിനാഥ്. 2016 ജൂലൈ മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സേവനം നല്‍കിയിരുന്ന അവര്‍ ഐ എം എഫിലെ ചുമതലയെറ്റെടുക്കാനായി 2018ലാണ് സ്ഥാനമൊഴിഞ്ഞത്.