LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്യന്‍ ഖാന്‍: ഷാറൂഖാന്‍റെ കൈയില്‍ നിന്നും പണം തട്ടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചുവെന്ന് ആരോപണം

ഡല്‍ഹി: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണം. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട കേസില്‍, ഷാറൂഖാന്‍റെ കൈയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കേസിലെ സാക്ഷിയായ പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്.

ആര്യന്‍ ഖാന്‍ കേസ് അന്വേഷിക്കുന്ന പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കെ. പി. ഗോസാവിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് പ്രഭാകര്‍ സെയ്ല്‍. കെ പി ഗോസാവിയും വാങ്കഡെയും ചേര്‍ന്ന് കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 18 കോടി രൂപയുടെ കരാര്‍ നടത്തിയെന്നും ഇതില്‍ 8 കോടി രൂപ വാങ്കഡെയ്ക്കുള്ളതായിരുന്നുവെന്നും പ്രഭാകര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്യന്‍ ഖാന്‍ കേസില്‍ കെ പി ഗോസാവിയും വാങ്കഡെയും തമ്മില്‍ ഗൂഡാലോചന നടത്തിയിരുന്നു. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ല. എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പിടീച്ച് സാക്ഷിയാക്കുകയായിരുന്നു. ഒരു ദിവസം കാറില്‍ നിന്നും ഗോസാവിയും സാം ഡിസൂസയും തമ്മില്‍ 18 കോടി രൂപയുടെ ഇടപാടിനെപ്പറ്റി സംസാരിച്ചിരുന്നു. ഇതില്‍ 8 കോടി  വാങ്കഡെക്ക് നല്‍കാനാണ് തീരുമാനമായത്. അന്ന് വൈകുന്നേരം തന്നെ ഷാറൂഖാന്‍റെ മാനേജര്‍ പൂജ ദല്ലാനിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അവരും സാമ്പത്തിക ഇടപാടിനെക്കുറിച്ചാണ് സംസാരിച്ചത്. ഇക്കാര്യങ്ങള്‍ പുറത്ത് പറയുന്നതോടെ തന്‍റെ ജീവന് ഭീഷണിയുണ്ടാവാന്‍ സാധ്യതയുണ്ട്- പ്രഭാകര്‍ സെയ്ല്‍ പറഞ്ഞു. 

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എന്‍ സി ബിയുടെ വാദം. അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് ഇത്തരം ആരോപണങ്ങളുയര്‍ത്തിക്കൊണ്ടുവരുന്നത്- എന്‍ സി ബി ഉദ്യോഗസ്ഥന്‍  പറഞ്ഞു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആന്‍ഡ് സൈക്കോട്രോഫിക് സബ്സ്റ്റന്‍സ് (എന്‍ ഡി പി എസ്) കോടതിയില്‍ ഹാജരാക്കിയതിനു ശേഷം മറുപടി പറയാമെന്നും ഉദ്യോഗസ്ഥവൃത്തം അറിയിച്ചു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More