ഡല്‍ഹി: ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. എൻസിബി ഡയറക്ടർ ജനറൽ വാങ്കഡെയെ കഴിഞ്ഞ ദിവസം ഡൽഹിക്കു വിളിപ്പിച്ചിരുന്നു. കോഴ ആരോപണം നിലനില്‍ക്കുന്നതിനാല്‍ വാങ്കഡെയെ ചുമതലയില്‍ നിന്നും നീക്കാന്‍ ചെയ്യാനും സാധ്യതയുണ്ട്.
കോഴ വാങ്ങിയെന്ന ആരോപണം തള്ളിയ വാങ്കെഡെ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ തടയണമെന്നും സെഷന്‍ കോടതിയോട് അവശ്യപ്പെട്ടു. ഈ കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും വാങ്കഡെ കോടതിയെ അറിയിച്ചു. അതോടൊപ്പം, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകര്‍ സെയ ലിന്‍റെ സത്യവാങ്മൂലം പരിഗണിക്കരുതെന്ന അപേക്ഷയും കോടതി തള്ളി. കോടതി നടപടിയും സമീര്‍ വാങ്കഡെക്ക് തിരിച്ചടിയായിരിക്കുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനായ കെ. പി. ഗോസാവിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുനായ പ്രഭാകര്‍ സെയ് ലാണ് വാങ്കെഡെക്കെതിരെ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. കെ പി ഗോസാവിയും വാങ്കഡെയും ചേര്‍ന്ന് കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ 25 കോടി രൂപയുടെ കരാര്‍ നടത്തിയിരുന്നു. ഈ പണം വാങ്കഡെയ്ക്കുള്ളതായിരുന്നുവെന്നുമാണ് പ്രഭാകര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.