ഡല്‍ഹി: രാജ്യത്തെ ഭരണ നിര്‍വഹണം പരിശോധിക്കുന്ന പൊതുകാര്യ സൂചികയില്‍ (പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ്) കേരളം ഒന്നാം സ്ഥാനത്ത്. ബംഗളൂരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പബ്ലിക് അഫയേഴ്‌സ് സെന്‍ററാണ് 2020-21 വർഷത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് റാങ്കിംഗ് നല്‍കുന്നത്. പബ്ലിക് അഫയേഴ്‌സ് സെന്‍ററിന്‍റെ റിപ്പോര്‍ട്ട് ' ദ ഹിന്ദു' വാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളെ വലുപ്പത്തിന്‍റെ അടിസ്ഥാനത്തില്‍ തരം തിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതില്‍ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം (1.618) ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്ത് തമിഴ്നാടും (0.897) , മൂന്നാം സ്ഥാനത്ത് തെലുങ്കാനയുമാണ് (0.891). മികച്ച ഭരണ നിര്‍വഹണ പട്ടികയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇടം പിടിച്ചതും ശ്രദ്ധേയമായി.18 വലിയ സംസ്ഥാനങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ യോഗി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശാണ് ഏറ്റവും പുറകില്‍ നില്‍കുന്നത്. ചെറിയ സംസ്ഥാനങ്ങളില്‍ സിക്കിം ഒന്നാം സ്ഥാനത്തും മണിപ്പൂര്‍ ഏറ്റവും പിന്നിലുമാണ്. അതേസമയം, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതുച്ചേരിയാണ് ഒന്നാമത്. ആൻഡമാർ നിക്കോബാർ ദ്വീപുകളാണ് ഏറ്റവുമൊടുവില്‍ നില്‍ക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയ അഞ്ചു കേന്ദ്രാവിഷ്‌കൃത പദ്ധതി, മഹാമാരിയെ നേരിട്ട രീതി എന്നിവ ഓരോ സംസ്ഥാനവും എങ്ങനെ കൈകാര്യം ചെയ്തുവെന്നതും കൂടി അടിസ്ഥാനമാക്കിയാണ് പുതിയ സൂചിക പുറത്തിറക്കിയിരിക്കുന്നത്.