കോട്ടയം: കോട്ടയം കളക്ടര്‍ ഡോ. പി കെ ജയശ്രീക്കെതിരെ ഗുരുതര ആരോപണവുമായി എംജി സര്‍വ്വകലാശാലയിലെ ജാതിവിവേചനത്തിനെതിരായി പോരാടുന്ന ഗവേഷക ദീപ പി മോഹനന്‍. കളക്ടറുടേത് നിരുത്തരവാദിത്വപരവും നിരാഹാര സമരം നടത്തുന്ന തന്നെ അവഹേളിക്കുന്നതുമായ സമീപനവുമാണെന്ന് ദീപ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കളക്ടർക്കെതിരായ ആരോപണം.
നവംബർ മൂന്നാം തിയതി കളക്ടര്‍ നേരിട്ട് സര്‍വ്വകലാശാലയിലെത്തി വൈസ് ചാന്‍സലറുമായി സംസാരിച്ച് തനിക്കെതിരായി നടക്കുന്ന ജാതിവിവേചനത്തിന് പരിഹാരം കാണുമെന്ന് തഹസില്‍ദാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ വൈദ്യസഹായം തേടിയതെന്നും പിറ്റേന്ന് കളക്ടര്‍ സര്‍വ്വകലാശാലയിലെത്തിയില്ലെന്നും ദീപ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക