തിരുവനന്തപുരം: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം നടക്കുന്നതിന് മുന്‍പായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എം പിമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പിക്ക് വിമര്‍ശനം. 'ബ്രിട്ടാസ് ആണ് മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹം സംസാരിക്കുക. അല്ലെങ്കില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്ക'ട്ടെയെന്ന് കോണ്ഗ്രസ് എം പി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബ്രിട്ടാസ് ഇടയില്‍ കയറി മറുപടി പറഞ്ഞതാണ് യു ഡി എഫ് എം പിമാരെ ചൊടുപ്പിച്ചത്. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമ്പോള്‍ കേരളത്തിന്‍റെ എംപി മാരെ കൂടെ കൂട്ടുന്നത് നല്ലതല്ലേയെന്ന ചോദ്യത്തിനും കാണിയൂർ പാതയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിനുമാണ് ബ്രിട്ടാസ് മറുപടി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്തിന്‍റെ വികസനത്തില്‍ എംപിമാര്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി, എം പിമാരെ വിശ്വാസത്തില്‍ എടുക്കാനോ, ഡല്‍ഹിയില്‍ വരുമ്പോള്‍ കൂടെ കൂട്ടാനോ തയ്യാറാകുന്നില്ലെന്ന് യു ഡി എഫ് എംപിമാര്‍ കുറ്റപ്പെടുത്തി. കെ റെയില്‍ പദ്ധതിയോട് തങ്ങൾക്ക് ശക്തമായ എതിർപ്പ് ഉണ്ടെന്നും എംപിമാര്‍ വ്യക്തമാക്കി. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധക്കാരെ കണ്ട് മുഖ്യമന്ത്രി സംസാരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. എന്നാല്‍ പദ്ധതിയുമായി മുന്‍പോട്ട് പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എം പിമാര്‍ സഹകരിക്കണമെന്നുമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. എം പിമാരുടെ സഹകരണം വേണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി തങ്ങളോടും അതെ സമീപനം സ്വീകരിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.