കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഉടൻ പുന:പരിശോധിയ്ക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്റർനെറ്റ് സേവനങ്ങൾ മൗലികാവശമാണെന്നും അത് വിലക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു നിരോധനാജ്ഞ തുടരുന്നത് അധികാര ദുർവ്വിനിയോഗമാണ്.
ആ വിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ഉപാധിയാക്കി വകുപ്പ് 144 നെമാറ്റരുതെന്നും ജസ്റ്റിസ് എം.വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകി. ഇൻറർനെറ്റ്, ടെലികോം സേവനങ്ങൾ വിലക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇറക്കിയ എല്ലാ ഉത്തരവുകളുടെയും രേഖകൾ ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഗുലാം നബി ആസാദ്, കാശ്മീർ ടൈംസ് എക്സി.എഡിറ്റർ അനുരാധാഭാസിൻ എന്നിവരുടെ ഹരജികൾക്ക് മേലാണ് കോടതിയുടെ നിർദ്ദേശം