LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പൊലീസിന്റെ വീഴ്ചകള്‍ എത്ര മൂടിവച്ചാലും നിങ്ങളുടെതന്നെ സഖാക്കൾ അവരുടെ രക്തം കൊണ്ട് നിങ്ങളെയത് ഓർമിപ്പിക്കും- കെ. കെ. ഷാഹിന

യു എ പി എ കേസുകള്‍ മുതല്‍ സന്ദീപ്‌ വധംവരെ പൊലീസ് സ്വീകരിക്കുന്ന നയങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക കെ. കെ. ഷാഹിന. സമീപകാലത്ത് പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായ ക്രൂരമായ ചില സംഭവങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് ഷാഹിന പിണറായി വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പോലീസിന്‍റെ വീഴ്ചകളെ മാധ്യമങ്ങളെ പഴിചാരി, അവരെ മാത്രം ഓഡിറ്റ് ചെയ്ത് എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും നിങ്ങളുടെ തന്നെ സഖാക്കൾ അവരുടെ രക്തം കൊണ്ട് നിങ്ങളെ ഇത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും ഷാഹിന പറഞ്ഞുവയ്ക്കുന്നു.

കെ. കെ. ഷാഹിന എഴുതുന്നു:

സന്ദീപിനെ ആർ എസ് എസുകാർ കുത്തിക്കൊന്നത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് കണ്ടെത്തിയതും, അനുപമയുടെ പരാതിയിൽ ആറ് മാസത്തോളം FIR ഇടാതിരുന്നതും, തെന്മലയിൽ രാജീവൻ എന്ന ദളിത്‌ യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദിച്ച്, കുഞ്ഞിന് പഠിക്കാനുള്ള മൊബൈൽ ഫോൺ തട്ടിപ്പറിച്ചതും, റിയാസ് മൗലവിയെ കുത്തിക്കൊന്ന പ്രതികളുടെ RSS ബന്ധം ചാർജ് ഷീറ്റിൽ മറച്ചു വെച്ചതും, വരാപ്പുഴയിൽ ശ്രീജിത്ത്‌ എന്ന യുവാവിനെ കസ്റ്റഡിയിൽ മർദിച്ച് കൊന്നതും, വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ വധത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം ആണെന്ന് കണ്ടെത്തിയതും...

സംവിധായകൻ കമലിന്റെ വീട്ട് പടിക്കൽ കുത്തിയിരുന്ന് ദേശീയ ഗാനം പാടിയ യുവമോർച്ചക്കാർക്ക് എതിരായ പരാതി എഫ് ഐ ആർ പോലുമിടാതെ തള്ളിയതും, ചായ കുടിക്കാൻ പോയ രണ്ട് ചെറുപ്പക്കാരെ യു എ പി എ ചുമത്തി ജയിലിൽ ഇട്ടതും, മാവോയിസ്റ്റുകളാണ് എന്ന കാരണത്താൽ മനുഷ്യരെ വർഷാവർഷം കൊന്നൊടുക്കുന്നതും, അങ്ങനെ കൊല്ലപ്പെട്ടവരിൽ ഒരാളായ കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്കരിക്കാൻ കൊണ്ട് പോകുമ്പോൾ സംഘർഷമുണ്ടാക്കിയ   ബിജെപിക്കാരെ  ഒരു പെറ്റിക്കേസ് പോലും ചാർജ് ചെയ്യാതെ വിട്ടതും, അന്നേ ദിവസം തന്നെ  ഏറ്റുമുട്ടൽ കൊലയിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ എ ഐ വൈ എഫ് പ്രവർത്തവർക്കെതിരെ കേസെടുത്തതും, റോഡിൽ കാഴ്ച കാണാൻ അച്ഛന്റെ കൈ പിടിച്ചു വന്ന ദളിത് പെൺകുട്ടിയുടെ മുന്നിൽ വെച്ച് അവളുടെ അച്ഛനെ കള്ളനാക്കി അപമാനിച്ചതും...

ഗാർഹിക പീഡനത്തെ ചൊല്ലി മോഫിയ പർവീൺ എന്ന പെൺകുട്ടി നൽകിയ പരാതിയിൽ ഒരു നടപടിയും എടുക്കാതെ അവളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതും, വിനായകൻ എന്ന ദളിത്‌ ചെറുപ്പക്കാരനെ കസ്റ്റഡിയിൽ മർദിച്ച് കൊല്ലാകൊല ചെയ്ത് അവനെയും ആത്മഹത്യ ചെയ്യിച്ചതും, വിദ്വേഷപ്രചാരണം നടത്തുന്നു എന്ന പരാതിയിൽ മുജാഹിദ് പ്രവർത്തകൻ ഷംസുദീൻ  പാലത്തിനെതിരെ യു എ പി എ ചുമത്തിയതും, അതേ പരാതിക്കാരൻ നൽകിയ സമാന പരാതിയിൽ ശശികലക്കെതിരെ യു എ പി എ ചുമത്താതിരുന്നതും... എല്ലാം എല്ലാം ഒരേ പൊലീസാണ്. പിണറായി വിജയന്റെ പോലീസ്.

അത്രയേ ഉള്ളൂ.

മാധ്യമങ്ങളെ പഴിചാരി, അവരെ മാത്രം ഓഡിറ്റ് ചെയ്ത് എത്ര മറച്ചു  വെക്കാൻ ശ്രമിച്ചാലും നിങ്ങളുടെ തന്നെ സഖാക്കൾ അവരുടെ രക്തം കൊണ്ട് നിങ്ങളെ ഇത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More